സൂര്യനനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയായിരുന്ന വിക്ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ 60-ാം വാര്‍ഷികം ലോകമെങ്ങും സമുചിതമായി കൊണ്ടാടുന്ന സമയം! അതിന്‍റെ അലയൊലികള്‍ അധീനപ്രദേശമായ ഭാരതത്തിലുമെത്തി. പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ഭാരതീയർ ഇതാഘോഷിക്കുന്ന സമയം തനിക്ക് കിട്ടിയ മധുരപലഹാരം മണ്ണില്‍ വലിച്ചെറിഞ്ഞ് ഒരു എട്ടുവയസുകാരനായ പയ്യന്‍ തന്‍റെ ജന്മനാടിന്‍റെ അടിമത്വത്തില്‍ പ്രതിഷേധിച്ചു. നമ്മുടെ ഭാരതത്തെ പെറ്റമ്മയെ പോലെ സ്നേഹിക്കുകയും പൂർണ്ണ സ്വാതന്ത്ര്യത്തിനായി കുഞ്ഞുനാൾ മുതലെ പൊരുതിയെ ഈ പയ്യനായിരുന്നു പിന്നീട് ഡോ. ഹെഡ്ഗേവാര്‍ എന്ന പേരില്‍ പ്രശസ്തനായി തീര്‍ന്ന കേശവ് ബാലിറാം ഹെഗ്ഗേവാര്‍. അതെ നമ്മുടെ സ്വന്തം ഡോക്ടർ ജീ.
നാഗ്പൂരിലെ മോഹിതവാഡെ എന്ന സ്ഥലത്ത് 1889 ഏപ്രിൽ1 ന് ആയിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വിദ്യാഭ്യാസകാലത്ത് സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ ഒരു സജീവ പങ്കാളിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യദ്രോഹപരമെന്ന് മുദ്രകുത്തിയിരുന്ന "വന്ദേമാതരം' ഗാനം ആലപിക്കാന്‍ നേതൃത്വം നല്‍കിയതിന് 1908ല്‍ സ്കൂളില്‍ നിന്ന് പുറത്തായി. ജന്മനാടിനു വേണ്ടിയുളള സ്വാതന്ത്ര്യതൃഷ്ണ അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ അപ്രഖ്യാപിത ശത്രുവായി തീര്‍ത്തു. ഏഴുവയസില്‍ അനീതിക്കെതിരെ കാണിച്ച ശൗര്യം ആജീവനാന്ദം അദ്ദേഹം നിലനിര്‍ത്തി.
തുടര്‍ന്ന് പൂനയിലും കല്‍ക്കട്ടയിലുമായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്വാതന്ത്ര്യപവര്‍ത്തനങ്ങള്‍ക്ക് രഹസ്യമായി സഹായങ്ങള്‍ നല്‍കി. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വിപ്ളവ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം. "അനുശീലര്‍' സമിതിയിലെ മുന്നണി പോരാളിയായി. സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവപങ്കാളിയായിരുന്നു. 1913 ല്‍ ദാമോദര്‍ നദിയിലെ വെള്ളപ്പൊക്കത്തില്‍ സുരക്ഷാസഹായവുമായി അദ്ദേഹം മുന്നിട്ടിറങ്ങി. 1920കളില്‍ കോണ്‍ഗ്രസിന്‍റെയും മഹാസഭയുടെയും ഭരണപങ്കാളിത്തത്തിലും ഹെഡ്ഗേവാര്‍ സജീവമായി പങ്കെടുത്തു. ഹെഡ്ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്കർത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദർ സവർക്കർ, അരബിന്ദോ എന്നിവരുടെ തത്ത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നു. ലോകമാന്യ തിലകന്‍, ഡോ.മുന്‍ജേ, ലോകനായക് എം.എസ്. ആനയ് എന്നിവരുമായുള്ള സൗഹൃദം ഹെഡ്ഗേവാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനവും അര്‍ത്ഥവും പകര്‍ന്നു നല്‍കി.
ഹെഡ്ഗേവാറിന്‍റെ പ്രസംഗങ്ങളിലെ മൂര്‍ച്ഛയും തീപ്പൊരിയും പലപ്പോഴും അദ്ദേഹത്തെ കോടതി വിചാരണകളില്‍ കൊണ്ടെത്തിച്ചു. ചിലപ്പോള്‍ തടവറകളിലും. ആതുര ശുശ്രൂഷയിലെ തന്‍റെ ബിരുദം ഉപജീവിതമാര്‍ഗമാക്കുന്നതിലുപരി സമൂഹത്തിനെ ചികിത്സിക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്. ഇതിന്‍റെ ഫലമായി 1925ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘം അദ്ദേഹം രൂപീകരിച്ചു. വിജയദശമി നാളിലായിരുന്നു ആര്‍ എസ് എസ്സിന്‍റെ പിറവി. ഭാരതീയ ദർശനങ്ങളിലും, ജീവിതമൂല്യങ്ങളിലുമൂന്നി ഭാരതത്തെ പരം വൈഭവം അഥവാ ഉന്നതമായ അവസ്ഥയിൽ എത്തിക്കുക എന്ന ആശയത്തിനു പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ആരംഭിച്ചത്.
ആളുകൾക്ക് എല്ലാ ദിവസവും ഒരു മണിക്കൂർ ഒത്തുകൂടാനും ശാരീരികവും മാനസികവും ആയ വികാസം നേടാനും അദ്ദേഹം ശാഖ എന്ന കാര്യപദ്ധതി ആവിഷ്കരിച്ചു .എന്നാൽ സാധാരണ സംഘടനാ രൂപീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി പേര്, കാര്യാലയം, പരസ്യം ഇവ ഒന്നും ഇല്ലാതെ ആണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിനു രൂപം നൽകിയത് . 1926 ഏപ്രിൽ പതിനേഴിനാണ് അദ്ദേഹം താൻ രൂപീകരിച്ച സംഘടനക്കു പേര് കൊടുത്തത്. ആർ എസ് എസ്സിന്റെ വളർച്ചക്കായി സംഘ പ്രചാരകൻമാരെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കുന്ന പതിവും അദ്ദേഹം തുടങ്ങി. അംഗങ്ങളുടെ വ്യക്തിത്വ രൂപീകരണം ആണ് ഏറ്റവും ആവശ്യം എന്ന് അദ്ദേഹം വിശ്വസിച്ചു. സംഘത്തിന്‍റെ വളര്‍ച്ചയ്ക്കായി ആഹോരാത്രം അദ്ദേഹം വിയര്‍പ്പൊഴുക്കി.
1930-ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു, സംഘടന എന്ന നിലയിൽ ആർ.എസ് .എസ്സിനെ നേരിട്ട് പങ്കെടുപ്പിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചു എന്നാൽ അംഗങ്ങൾക്ക് പങ്കെടുക്കാം എന്ന് അദ്ദേഹം സ്വയംസേവകരെ അറിയിച്ചു. സ്വയം മാതൃകയായി അദ്ദേഹം വനസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഷ്ടിച്ചു. 1930-ൽ ആർ. എസ്. എസ് സർസംഘചാലക് പദവി ഒഴിയുകയും ജയിൽ വാസം വരിക്കുകയും ചെയ്തു.ജയിൽ വിമുക്തനായി തിരിച്ചെത്തി വീണ്ടും സർസംഘചാലക് സ്ഥാനം ഏറ്റെടുത്ത അദ്ദേഹം മരണം വരെ ആ സ്ഥാനത്ത് തുടർന്നു.
1934 ഡിസംബറിൽ വാർധ ജില്ലയിൽ ആർ എസ് എസ് നടത്തിയ ശിബിരം ഗാന്ധിജി സന്ദർശിച്ചു . ജാതി, പ്രാദേശികവാദം ഇവയ്ക്ക് അതീതമായി അവിടെ കൂടിയിരുന്ന 1500 ഓളം ആർ എസ് എസ് പ്രവർത്തകരെ കണ്ട അദ്ദേഹം വളരെ അധികം സന്തോഷിച്ചു . അടുത്ത ദിവസം ഹെഡ്ഗെവാർ ഗാന്ധിയെ സന്ദർശിച്ച് സംഘത്തെ പറ്റിയും പ്രവർത്തന രീതിയെ പറ്റിയും വിവരിച്ചു കൊടുത്തു . പിരിയുമ്പോൾ വാതിൽക്കൽ എത്തി ഗാന്ധിജി പറഞ്ഞു "ഡോക്ടർജി , നിങ്ങളുടെ ചാരിത്ര ശുദ്ധിയും ആത്മാർഥതയും തീർച്ചയായും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും.
1939 ആയപ്പോഴേക്കും സംഘം പിന്നിട്ട വിജയ പാതയെക്കുറിച്ച് ഒരു ഏകദേശ രൂപം ദാദാറാവു പരമാർഥിന് ഡോക്ടർജി എഴുതിയ കത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 1939-ലെ ഗുരുപൂർണിമ ദിവസം ശ്രീ ഗുരുജി സർകാര്യവാഹ് ആയി നിയമിതനായ വിവരം ഡോക്ടർജി എല്ലാവരെയും അറിയിച്ചു. പിന്നീട് അങ്ങോട്ട് ഡോക്ടർജി എല്ലാ പൊതുചടങ്ങുകളിലും ഗുരുജിയെ കൊണ്ട് പ്രസംഗിപ്പിച്ചു. 1939-ൻ്റെ പകുതി അയപ്പോഴേക്കും ന്യൂമോണിയ കാരണം ഡോക്ടർജിയുടെ ആരോഗ്യനില താഴ്ന്ന് വന്നു. എങ്കിലും വിശ്രമിക്കുവാൻ തയ്യാറായിരുന്നില്ല. സംഘത്തിൻ്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരുന്നു. മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കേ 1940 ജൂണ്‍ 21 ന്യൂമോണിയ ബാധയെ തുടർന്ന് തന്‍റെ ജീവിതത്തിന്‍റെ നല്ല പാതിയില്‍ ആ ദേശസ്നേഹി വിടപറഞ്ഞു. മരിക്കുന്നതിനു മുമ്പായി അടുത്ത സർ സംഘ ചാലകനായി മാധവ സദാശിവ ഗോൾവൽക്കറെ അദ്ദേഹം നിയോഗിച്ചു .