നമ്മുടെ രാജ്യത്ത് കൊറോണ വ്യാപനം തുടങ്ങിയതിനു ശേഷം മുന്‍കരുതലിന്റെ ഭാഗമായി പല നിയന്ത്രണങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനായി മാർച്ച് മാസം രണ്ടു പ്രാവശ്യം നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകര്‍ഫ്യൂ, രാജ്യം അടച്ചിടല്‍ എന്നീ പ്രഖ്യാപനങ്ങളായിരുന്നു അവ. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അതെല്ലാം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
മാര്‍ച്ച് 22 ഞായറാഴ്ച ഭാരതീയർ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നിര്‍ദ്ദേശ പ്രകാരം ജനതാ കര്‍ഫ്യു ആചരിച്ചത്. രാവിലെ 7 മണി മുതല്‍ 9 മണി വരെയായിരുന്നു ജനതാ കര്‍ഫ്യൂ. ഈ സമയത്ത് ആരും വീടിന് പുറത്ത് ഇറങ്ങരുതെനന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. റോഡുകളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ആളുകള്‍ ഇറങ്ങുന്നത് കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞത്. സ്വന്തം ആരോഗ്യം സംരക്ഷിക്കുവാനും മറ്റുള്ളവരിലേക്ക് പകര്‍ത്താതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം പ്രധാനമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഓരോ പൗരനും സൈനികരാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു. സാമൂഹ്യ അകലം എന്ന പ്രതിരോധമാർഗം നടപ്പാക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ അക്ഷരാർത്ഥത്തിൽ പാലിക്കുകയായിരുന്നു രാജ്യം മുഴുവനും. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കൊവിഡിനെ നേരിടാൻ ഒന്നിച്ചു നിന്നു. വളരെക്കുറച്ച് പേർ മാത്രമാണ് തെരുവുകളിലിറങ്ങിയത്. അതും അത്യാവശ്യ കാര്യങ്ങൾക്കോ യാത്രയ്ക്കോ എത്തിയവർ മാത്രം. മരുന്ന്, പാൽ പോലുള്ള അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് പലയിടത്തും തുറന്നത്.
വൈകീട്ട് അഞ്ചു മണിയ്ക്ക് എല്ലാവരും കൈകള്‍ അടിച്ചും പാത്രങ്ങള്‍ കൊട്ടിയും മണികൾ മുഴക്കിയും ശംഖ് നാദം മുഴക്കിയും ആതുരസേവനം നടത്തുന്നവരെയും നഴ്‌സുമാരെയും ആദരിക്കണമെന്ന് മോദി പറഞ്ഞതിനെ പിന്തുണച്ച് നിരവധി സിനിമ - കായിക താരങ്ങളും എത്തിയിരുന്നു. അഞ്ച് മണിയോടെ പലയിടത്തും വീടുകളിൽ നിന്നും ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ നിന്നും കൈ കൊട്ടിയും മണി മുഴക്കിയും ജനങ്ങളും ദേവാലയങ്ങളും അനുസ്യൂതം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു.
അങ്ങനെ മാര്‍ച്ച് 24 തീയതി മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആരംഭിച്ചത്. 21- ദിവസം നീണ്ടു നിക്കുന്ന ലോക്ക് ഡൗൺ ഏപ്രില്‍ 14 ന് അവസാനിക്കും.
ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള പ്രധാനമന്ത്രിയുടെ ഒരു വിഡിയോ സന്ദേശം ഉണ്ടായിരുന്നു. ലോക്ക് ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് നന്ദി പറഞ്ഞു. ലോക്ക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചെന്നും പറഞ്ഞു. അതേസമയം, രാജ്യത്തെ 130 കോടി ജനങ്ങളോട് ഏപ്രില്‍ 5 ന് രാത്രി 9 മണിയ്ക്ക് 9 മിനിറ്റു ചോദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഈ നേരം വീട്ടിലെ ലൈറ്റണച്ച്, വിളക്കുകളോ മൺ ചിരാതുകളോ മെഴുകുതിരികളോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്നായിരുന്നു നിര്‍ദേശം. കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കാന്‍ വേണ്ടിയാണ് വെളിച്ചം തെളിയിക്കാന്‍ രാജ്യത്തെ ജനങ്ങളോട് മോദി ജി ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.

കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിച്ചും ജനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്നു. ഒൻപതു മിനിറ്റു നേരത്തേക്കാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിളക്കുകൾ തെളിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തത്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് പ്രഖ്യാപിച്ച ജനത കർഫ്യൂ, ലോക്ഡൗൺ എന്നീ നടപടികളുടെ തുടർച്ചയായാണ് ദീപം തെളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ളവര്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ദീപം തെളിയിച്ചു. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യന്‍ ജനത ആദരവര്‍പ്പിച്ചത്.


കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വസതിയില്‍ ദീപം തെളിയിച്ചു. രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിട്ട് നേരമാണ് പ്രധാനമന്ത്രി ദീപം തെളിയിച്ചത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം സ്വവസതികളിൽ വിളക്കു തെളിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍, കേന്ദ്ര മന്ത്രിമാര്‍, ലോക്‌സഭാ സ്പീക്കര്‍, ഗവര്‍ണമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദ, ലാൽകൃഷ്ണ അദ്വാനി, ആർ.എസ്സ്.എസ്സ് സർസംഘ ചാലക് മോഹൻഭഗത് തുടങ്ങി നിരവധി പ്രമുഖര്‍ ഐക്യദീപത്തില്‍ പങ്കാളികളായി. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗിക വസതിയിൽ ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ചു. മുൻ മാസ്സോറാം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ, എം.എൽ.എ ശ്രീ ഓ. രാജഗോപാൽ തുടങ്ങിയ രാഷ്ട്രിയ പ്രമുഖരും പങ്കെടുത്തു.
 |
ശബരിമല ക്ഷേത്രം, കൊല്ലുർ മുകാംബിക ക്ഷേത്രം തുടങ്ങിയ അനേകം ക്ഷേത്രങ്ങളും ഐക്യദീപത്തിൽ പങ്കുചേർന്നു. |
 |
ഇന്ത്യൻ ആർമിയും ഐക്യദീപത്തിൽ പങ്കുചേർന്നപ്പോൾ ... |
 |
അരോഗ്യ പ്രവർത്തകരും, പോലീസ് സേനയും, മാധ്യമങ്ങളും
|
 |
ജാതി മത ഭേദമന്യേ |
കൊറോണ വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപം തെളയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് കായിക താരങ്ങളും മുന്നിൽ എത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മേരി കോം, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, സെെന നെഹ്വാൾ, പിവി സിന്ധു, ശിഖർ ധവാൻ, പി.ടി ഉഷ, സഹീർ ഖാൻ തുടങ്ങി നിരവധി താരങ്ങള്‍ വീടുകളില്‍ വിളക്കുകള്‍ തെളിയിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. ഇതിന്റെ ദൃശ്യങ്ങളും താരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതു പോലെ തന്നെ ദീപം കൊളുത്തല്‍ ക്യാമ്പയിനൊപ്പം ചേര്‍ന്ന് നിന്നു സിനിമാ ലോകവും. വീട്ടിലെ ലെെറ്റുകള്‍ ഓഫ് ചെയ്ത് ദീപം തെളിയിച്ച് താരങ്ങളും ജനങ്ങളുടെ ഒപ്പം ചേരുകയായിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, രജനീകാന്ത്, അമിതാ ബച്ചൻ, ചിത്ര, മേജർ രവി, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ദുല്‍ഖര്‍, നയന്‍താര, അനുശ്രീ, ഹണി റോസ് തുടങ്ങിയ അനേകം താരങ്ങളും ദീപം തെളിയിച്ചു.
 |
ഞങ്ങളും ഐക്യദീപം തെളിയിച്ചപ്പോൾ |