ഉള്ളൂര്‍ക്കോണം ശ്രീനാഗരാജ കാവ്



   പരശുരാമനാണ് കേരളത്തിലെ നാഗാരാധനയ്ക്ക് ആരംഭം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണാംശ കൂടുതലും കാരണം ഭൂമി വാസയോഗ്യമല്ലാതായി. ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ച് പരശുരാമന്‍ തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപ്പെടുത്തി. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍
ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പശല്യം ഉണ്ടാവില്ലെന്നും, ജലത്തിലെ ലാവണാംശ നിവാരണത്തിനു  നാഗങ്ങളെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ
പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ഠിച്ചതു എന്നാണ് ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെ സംരക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. അങ്ങനെ നാഗങ്ങളെ കുടിയിരുത്തിയ സ്ഥലം കാവ്, നാഗാലയം, നാഗക്കോട്ട എന്നിങ്ങനെ വിളിക്കുന്നു. ചിത്രകൂടം, കാവ്, കുളം ഈ മൂന്ന് സങ്കേതങ്ങള്‍ ഒരുമിച്ച് ചേര്‍ന്നതാണ് കേരളത്തിലെ സര്‍പ്പാരാധന. ജലത്തിലും, മരത്തിലും, മണ്ണിലും നാഗങ്ങള്‍ വസിക്കുന്നുണ്ട്. ഈ വാസസ്ഥലങ്ങളെയാണ് കുളം, കാവ്, ചിത്രകുടം എന്നിവയായി തരംതിരിക്കുന്നത്. കേരളത്തില്‍ ധര്‍മ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു വരുന്നു. പിന്നീട് എല്ലാ തറവാടുകളിലും സര്‍പ്പക്കാവും വിളക്ക് തെളിയിക്കുന്നതും ആരംഭിച്ചു. ഇന്നും ഇത് തുടര്‍ന്ന് വരുന്നു.

കാവ് എന്നു പറയുമ്പോൾ നമുടെ മനസ്സിൽ മരങ്ങള്‍ ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്നതും വള്ളിച്ചെടികള്‍ ഉള്ളതുമായ സ്ഥലങ്ങളാണ് ഓർമ്മ വരുന്നത്. അതുപോലെ തന്നെയാണ് ഉള്ളൂര്‍ക്കോണം ശ്രീനാഗരാജ കാവും. ഈ കാവാണ് നമ്മുടെ കുടുംബകാവ്. ഇവിടെത്തെ നാഗരാജവ് ശക്തിയുള്ള നഗദേവനായി അറിയപ്പെടുന്നു. കാവിനെ ചുറ്റുമതിലിനാൽ സംരക്ഷിക്കുന്നു. നാഗദേവതമാരുടെ തിരുനടയ്ക്ക് മുന്നിൽ കൂടിതന്നെയാണ് കാവിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ കാവിന്റെ മദ്ധ്യത്തിലുള്ള  ഒരു ചെറിയ മണ്ഡപത്തിനു മുകളിൽ പീഠത്തില്‍ നാഗബിംബങ്ങള്‍ (മൂന്ന്) പ്രതിഷ്ഠിച്ചിരിക്കുന്നു. അനേകം വൻവൃക്ഷങ്ങളും, കുറ്റി ചെടികളും ഇവിടെ വളര്‍ന്നു പന്തലിച്ചു നിൽക്കുന്നു. ഇവിടെ  ഗണപതി, ശാസ്താവ്, ഭഗവതി, യോഗീശ്വരൻ തുടങ്ങിയ  ഉപദേവത സാനിധ്യവും ഉണ്ട്. എല്ലാ മലയാള മാസവും ആയില്യത്തിന് ആയില്യപൂജ നടത്തി വരുന്നു. കാവിൽ ദിവസേന വിളക്കുകത്തിക്കുകയും പതിവുണ്ട്.

      🌺 ഓം ശ്രീ നാഗരാജായ നമഃ 🌺