പാലാഴിമഥനത്തിനു ശേഷം വീണ്ടും മഹാവിഷ്ണു ധന്വന്തരീ മൂർത്തിയായി അവതാരം കൈകൊണ്ടത് രണ്ടാം ദ്വാപരയുഗത്തിലാണ് എന്ന് പുരാണങ്ങളിൽ പറയുന്നു. കാശിരാജാവായിരുന്ന സുഹോത്രന്റെ പരമ്പരയിലെ ഒരു അംഗമാണ് ധന്വൻ. ധന്വന് വളരെ നാളത്തേക്ക് സന്താനങ്ങൾ ലഭിച്ചില്ല. അതിനാൽ അദ്ദേഹം അബ്ജ ദേവനെ തപസ്സു ചെയ്തു. തപസ്സിൽ പ്രസന്നനായ അബ്ജദേവൻ ധന്വന്റെ പുത്രനായി കാശിയിൽ ജനിച്ചു. അവിടെവച്ച് ധന്വന്തരി ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ചു. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി വിഭജിച്ച് തന്റെ ശിക്ഷ്യന്മാർക്ക് പഠിപ്പിച്ചു കൊടുത്തു. ഇന്നും ഭക്തർ രോഗമുക്തിക്കായി ഭഗവാൻ ധന്വന്തരിയെ പ്രാർത്ഥിക്കുന്നു.
ഓം നമോഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ
സര്‍വാമയവിനാശായ ത്രൈലോക്യനാഥായ
മഹാവിഷ്ണവേ നമഃ
(സര്‍വ രോഗങ്ങളുടെയും നാശകനായ, അമൃതകുംഭം കൈകളിലേന്തിയ മഹാവിഷ്ണുവിന്റെ ധന്വന്തരീ രൂപം ഞാന്‍ നമിക്കുന്നു)🌺