* * * * * * * * * * * * * * * * * * *
ശിവാലയ ഓട്ടത്തിലെ 12 ശിവക്ഷേത്രങ്ങളും ഒരോ ക്ഷേത്രത്തിലേയും ശിവ ഭഗവാന്റെ മൂർത്തി ഭാവവും ക്രമത്തിൽ താഴെ പറയുന്നു.
01. തിരുമല 👉 ശൂലപാണി
02. തിക്കുറിശ്ശി 👉 മഹാദേവൻ
03. തൃപ്പരപ്പ് 👉 ജഡാധരൻ
04. തിരുനന്ദിക്കര 👉നന്ദികേശ്വരൻ
05. പൊന്മന 👉 തിമ്പിലേശൻ
06. പന്നിപ്പാകം 👉 കിരാതമൂർത്തി
07. കൽക്കുളം 👉 നീലകണ്ഠൻ
08. മേലാംങ്കോട് 👉 കാലകാലൻ
09. തിരുവിടൈക്കോട് 👉 ജഡയപ്പൻ
10. തിരുവിതാംകോട് 👉 പതിരിപാണി
11. തൃപ്പന്നിയോട് 👉 ഭക്തവത്സലൻ
12. തിരുനട്ടാലം 👉 ശങ്കരനാരായണൻ
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
01. തിരുമല ശ്രീ മഹാദേവക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * *
തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിലെ മാർത്താണ്ഡത്തിന് സമീപത്തെ വെട്ടുവെന്നി ജംഗ്ഷനിൽ നിന്നും 7 കി.മി വലത്തോട്ടു മാറി മുഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലാണ് ശിവാലയ ഓട്ടത്തിന് നാന്ദി കുറിക്കുന്നത്. തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിന്റെ കന്നി സ്ഥാനമാണ് ഈ തിരുമല അഥവ മുഞ്ചിറ. സീതാനേക്ഷണത്തിന് പുറപ്പെട്ട ശ്രീരാമൻ ആദ്യം ചിറകെട്ടാൻ ഉദേശിച്ചിരുന്ന സ്ഥലം എന്ന നിലക്കാണ് മുഞ്ചിറ എന്ന നാമം ഈ സ്ഥലത്തിന് ലഭിച്ചതെന്ന് സ്ഥലപുരാണം പറയുന്നു. കുംഭമാസത്തിലെ ദ്വാദശി നാളിൽ തിരുമല ശ്രീ മഹാദേവഭഗവാന്റെ സന്ധ്യാ ദീപാരാധന തൊഴുത് ഭക്തർ തങ്ങളുടെ ശിവാലയ ഓട്ടം ആരംഭിക്കുന്നു.
ഇവിടെത്തെ പ്രതിഷ്ഠാ മൂർത്തി ശൂലപാണിയെന്ന് അറിയപ്പെടുന്നു. പാറക്കൂട്ടങ്ങളോടു കൂടിയ കുന്നിൻ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജരാജ ചോഴനാൽ പണി കഴിക്കപ്പെടുകയും രാജേന്ദ്ര ചോഴനാൽ പുനരുദ്ധാരണം ചെയ്യുകയും ചെയ്ത ക്ഷേത്രമാണ് ഇതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. 12 ശിവാലയങ്ങളിലും വച്ച് വലിപ്പമേറിയ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. ഈ ശിവലിംഗം രുദ്രാക്ഷത്താൽ പൊതിഞ്ഞിരിക്കുന്നതായും കാണാൻ സാധിക്കും. തിരുനടയിൽ നിന്ന് അല്പ്പം ഇടത്തോട്ട് മാറിയിരിക്കുന്ന നന്ദിക്കും പറയാനുണ്ട് ഒരു ഐതിഹ്യം. ക്ഷേത്ര ദർശനത്തിന് എത്തിയ ഹനുമാന്റെ ദർശന സൗകര്യത്തിനായി ഒതുങ്ങി മാറിയ കഥ. ഇവിടെ കൊടിമരത്തോടു കൂടിയ വിഷ്ണു സന്നിധിയും തുല്യ പ്രാധാന്യത്തോടെ കാണാൻ സാധിക്കുന്നു. സന്താനഭാഗ്യം ഇല്ലായിരുന്ന ഉദയനും ഉദച്ചിയും ഈ ശിവ സന്നിധിയിൽ ഭജനമിരുന്നു നേടിയ സന്താനമാണ് പ്രസിദ്ധനായ "തിരുമനയ്ക്കൽ" എന്ന മധുര രാജാവ്.
ഇവിടെ ധാരാളം പാറ ഗുഹകൾ കാണാൻ സാധിക്കും. ഈ ഗുഹകളിൽ മുനിമാർ തപസ്സു ചെയ്കയാൽ ഇവിടം മുനിമാർ തോട്ടം എന്നും അറിയപ്പെടുന്നു. ഇവിടെത്തെ ഒരു ഗുഹയിൽ തപസ്സനുഷ്ഠിച്ചിരുന്ന ഒരു മഹർഷിയാണ് വ്യാഘ്രപാദർ. ഇവിടെ നിന്നാണ് ശിവാലയ ഓട്ടത്തിന് കാരണമായ ഐതീഹ്യകഥയ്ക്ക് തുടക്കം കുറിച്ചതും.
* * * * * * * * * * * * * * * * * * * * * * * * * * * *
ഇവിടെത്തെ പ്രതിഷ്ഠാ മൂർത്തി ശൂലപാണിയെന്ന് അറിയപ്പെടുന്നു. പാറക്കൂട്ടങ്ങളോടു കൂടിയ കുന്നിൻ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജരാജ ചോഴനാൽ പണി കഴിക്കപ്പെടുകയും രാജേന്ദ്ര ചോഴനാൽ പുനരുദ്ധാരണം ചെയ്യുകയും ചെയ്ത ക്ഷേത്രമാണ് ഇതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. 12 ശിവാലയങ്ങളിലും വച്ച് വലിപ്പമേറിയ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. ഈ ശിവലിംഗം രുദ്രാക്ഷത്താൽ പൊതിഞ്ഞിരിക്കുന്നതായും കാണാൻ സാധിക്കും. തിരുനടയിൽ നിന്ന് അല്പ്പം ഇടത്തോട്ട് മാറിയിരിക്കുന്ന നന്ദിക്കും പറയാനുണ്ട് ഒരു ഐതിഹ്യം. ക്ഷേത്ര ദർശനത്തിന് എത്തിയ ഹനുമാന്റെ ദർശന സൗകര്യത്തിനായി ഒതുങ്ങി മാറിയ കഥ. ഇവിടെ കൊടിമരത്തോടു കൂടിയ വിഷ്ണു സന്നിധിയും തുല്യ പ്രാധാന്യത്തോടെ കാണാൻ സാധിക്കുന്നു. സന്താനഭാഗ്യം ഇല്ലായിരുന്ന ഉദയനും ഉദച്ചിയും ഈ ശിവ സന്നിധിയിൽ ഭജനമിരുന്നു നേടിയ സന്താനമാണ് പ്രസിദ്ധനായ "തിരുമനയ്ക്കൽ" എന്ന മധുര രാജാവ്.
ഇവിടെ ധാരാളം പാറ ഗുഹകൾ കാണാൻ സാധിക്കും. ഈ ഗുഹകളിൽ മുനിമാർ തപസ്സു ചെയ്കയാൽ ഇവിടം മുനിമാർ തോട്ടം എന്നും അറിയപ്പെടുന്നു. ഇവിടെത്തെ ഒരു ഗുഹയിൽ തപസ്സനുഷ്ഠിച്ചിരുന്ന ഒരു മഹർഷിയാണ് വ്യാഘ്രപാദർ. ഇവിടെ നിന്നാണ് ശിവാലയ ഓട്ടത്തിന് കാരണമായ ഐതീഹ്യകഥയ്ക്ക് തുടക്കം കുറിച്ചതും.
2. തിക്കുറിശ്ശി ശ്രീ മഹാദേവക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * *
തിരുമല മഹാദേവന്റെ തിരുനടയിൽ നിന്നും ഗോവിന്ദാ... ഗോപാലാ... എന്ന മന്ത്രം ഉരുവിട്ട് തുടങ്ങുന്ന ശിവാലയ ഓട്ടം 8 കി.മി സഞ്ചരിച്ചാൽ മാർത്താണ്ഡം ജംഗ്ഷനിൽ എത്തിച്ചേരും. അവിടെ നിന്നും ചിതറാലിലേക്കുള്ള വഴിയില്‍ വീണ്ടും 8 കി.മി യാത്ര പിന്നിടുമ്പോൾ രണ്ടാം ശിവാലയത്തിൽ എത്തിച്ചേരുന്നു. ജല സമൃദ്ധമായ താമ്രപർണ്ണി നദിയുടെ വടക്കേ കരയിലാണ് നാലുകെട്ടിന്റെ ഘടനയിലുള്ള തിക്കുറിശ്ശി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെത്തെ നദിയിൽ കുളിച്ച് ഈറനണിഞ്ഞ ശിവാലയ ഓട്ടക്കാര്‍ ജപമന്ത്രങ്ങളുമായി ക്ഷേത്രദര്‍ശനം നടത്തുന്നു. ഇവിടെത്തെ പ്രതിഷ്ഠ മഹാദേവനാണ്. അതി പ്രാചീനമായ ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ്മയുടെ കാലത്ത് പുനരുദ്ധാരണം നടത്തിയെന്ന് ചരിത്രരേഖയിൽ പറയുന്നു. വളരെ കാലം വരെ നന്ദി പ്രതിഷ്ഠ ഇല്ലായിരുന്ന ഈ ക്ഷേത്രത്തിൽ അടുത്ത കാലത്തായി നന്ദി പ്രതിഷ്ഠ സ്ഥാപിക്കുകയുണ്ടായി. ഇത്രയും കാലം നന്ദി പ്രതിഷ്ഠ ഇല്ലാതിരുന്നതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. പണ്ട് തിക്കുറിശ്ശി ഏലായിൽ കൃഷികൾ നശിപ്പിച്ചിരുന്നത് ഒരു കാളയാണെന്നും, അത് ഈ ക്ഷേത്രത്തിലെ നന്ദിയാണെന്നും തിരിച്ചറിഞ്ഞു. അങ്ങനെ ക്ഷേത്ര തന്ത്രി താരണനല്ലൂർ നമ്പൂതിരിപ്പാട് നന്ദിയെ മന്ത്രത്താൽ ബന്ധിക്കുകയും, അന്നത്തെ നന്ദി പ്രതിഷ്ഠയെ താമ്രപർണ്ണി നദിയിലെ കയത്തിൽ നിക്ഷേപിക്കുകയും ചെയ്തു. അന്ന് തൊട്ട് കാളയുടെ ശല്യം അവസാനിച്ചു. തമിഴിലെ ഐന്തിണകളില്‍ ഒന്നായ കുറിഞ്ഞിനിലം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കുറിഞ്ഞി നിലത്തില്‍ നിന്നുമാണ് ഈ സ്ഥലത്തിനു കുറിച്ചി എന്ന പേരു ലഭിച്ചത്, പിന്നീട് അത് തിക്കുറിശ്ശി എന്നായി. ഗണപതി, ശാസ്താവ്, നാഗർ തുടങ്ങിയ ഉപദേവതമാരും ഇവിടെ ഉണ്ട്.
* * * * * * * * * * * * * * * * * * * * * * * * * * * * * *
തിരുമല മഹാദേവന്റെ തിരുനടയിൽ നിന്നും ഗോവിന്ദാ... ഗോപാലാ... എന്ന മന്ത്രം ഉരുവിട്ട് തുടങ്ങുന്ന ശിവാലയ ഓട്ടം 8 കി.മി സഞ്ചരിച്ചാൽ മാർത്താണ്ഡം ജംഗ്ഷനിൽ എത്തിച്ചേരും. അവിടെ നിന്നും ചിതറാലിലേക്കുള്ള വഴിയില്‍ വീണ്ടും 8 കി.മി യാത്ര പിന്നിടുമ്പോൾ രണ്ടാം ശിവാലയത്തിൽ എത്തിച്ചേരുന്നു. ജല സമൃദ്ധമായ താമ്രപർണ്ണി നദിയുടെ വടക്കേ കരയിലാണ് നാലുകെട്ടിന്റെ ഘടനയിലുള്ള തിക്കുറിശ്ശി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെത്തെ നദിയിൽ കുളിച്ച് ഈറനണിഞ്ഞ ശിവാലയ ഓട്ടക്കാര്‍ ജപമന്ത്രങ്ങളുമായി ക്ഷേത്രദര്‍ശനം നടത്തുന്നു. ഇവിടെത്തെ പ്രതിഷ്ഠ മഹാദേവനാണ്. അതി പ്രാചീനമായ ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ്മയുടെ കാലത്ത് പുനരുദ്ധാരണം നടത്തിയെന്ന് ചരിത്രരേഖയിൽ പറയുന്നു. വളരെ കാലം വരെ നന്ദി പ്രതിഷ്ഠ ഇല്ലായിരുന്ന ഈ ക്ഷേത്രത്തിൽ അടുത്ത കാലത്തായി നന്ദി പ്രതിഷ്ഠ സ്ഥാപിക്കുകയുണ്ടായി. ഇത്രയും കാലം നന്ദി പ്രതിഷ്ഠ ഇല്ലാതിരുന്നതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. പണ്ട് തിക്കുറിശ്ശി ഏലായിൽ കൃഷികൾ നശിപ്പിച്ചിരുന്നത് ഒരു കാളയാണെന്നും, അത് ഈ ക്ഷേത്രത്തിലെ നന്ദിയാണെന്നും തിരിച്ചറിഞ്ഞു. അങ്ങനെ ക്ഷേത്ര തന്ത്രി താരണനല്ലൂർ നമ്പൂതിരിപ്പാട് നന്ദിയെ മന്ത്രത്താൽ ബന്ധിക്കുകയും, അന്നത്തെ നന്ദി പ്രതിഷ്ഠയെ താമ്രപർണ്ണി നദിയിലെ കയത്തിൽ നിക്ഷേപിക്കുകയും ചെയ്തു. അന്ന് തൊട്ട് കാളയുടെ ശല്യം അവസാനിച്ചു. തമിഴിലെ ഐന്തിണകളില്‍ ഒന്നായ കുറിഞ്ഞിനിലം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കുറിഞ്ഞി നിലത്തില്‍ നിന്നുമാണ് ഈ സ്ഥലത്തിനു കുറിച്ചി എന്ന പേരു ലഭിച്ചത്, പിന്നീട് അത് തിക്കുറിശ്ശി എന്നായി. ഗണപതി, ശാസ്താവ്, നാഗർ തുടങ്ങിയ ഉപദേവതമാരും ഇവിടെ ഉണ്ട്.
3. തൃപ്പരപ്പ് ശ്രീ മഹാദേവക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * *
തിക്കുറിശ്ശി മഹാദേവനെ തൊഴുത് കഴിഞ്ഞാൽ അവിടെ നിന്നും മൂന്നാം ശിവാലയത്തിൽ എത്തിച്ചേരാനുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നും ഇരുള്‍ വീണു തുടങ്ങിയ പാതയിലൂടെ ഒരു യാത്ര. അങ്ങനെ ചിതറാല്‍ -അരുമന - കളിയല്‍ വഴി 15 കി.മി സഞ്ചരിച്ചാൽ പ്രകൃതിരമണീയത കനിഞ്ഞനുഗ്രഹിച്ച സ്ഥലമായ തൃപ്പരപ്പിൽ എത്തിച്ചേരാം. സംസ്കൃതത്തില്‍ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്.
12 ശിവാലയങ്ങളിൽ, ശിവഭഗവാൻ പടിഞ്ഞാറ് ദര്‍ശനമരുളുന്ന ഒരേ ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത കോതയാർ നദി മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. ഈ ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് ഈ കോതയാറ് 50 അടി താഴ്ചയിലേക്കു പതിച്ച് സൃഷ്ടിക്കുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തര്‍വാഹിനിയായി വെള്ളച്ചാട്ടത്തില്‍ ലയിക്കുന്നുവെന്നാണ് സങ്കല്‍പം.
ഇവിടെത്തെ മൂർത്തി സങ്കൽപ്പം ജഡാധരൻ ആണ്. ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനതയായ ദേവി ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞതും രോക്ഷാകുലനായ ശിവ ഭഗവാൻ കാളിദേവിയെയും വീരഭദ്രനേയും സൃഷ്ടിച്ച് ദക്ഷന്റെ ശിരസ്സ് മുറിച്ച് മാറ്റുന്നു. ധ്യാനഭംഗത്താൽ ഒടുങ്ങാത്ത കോപവുമായി നിലകൊള്ളുന്ന സങ്കൽപ്പത്തിലാണ് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
1881ല്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ക്ഷേത്രത്തിന് മുന്നിലെ കോതയാറിൽ ഒരു കല്‍മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ഈ കൽമണ്ഡപത്തെ ആറാട്ടുമണ്ഡപം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂർ രാജാക്കന്മാരും ക്ഷേത്രവും തമ്മിലുള്ള ബന്ധം തൊട്ടറിയാൻ സാധിക്കും.
തുടരും...🙏
* * * * * * * * * * * * * * * * * * * * * * * * * * * * * *
തിക്കുറിശ്ശി മഹാദേവനെ തൊഴുത് കഴിഞ്ഞാൽ അവിടെ നിന്നും മൂന്നാം ശിവാലയത്തിൽ എത്തിച്ചേരാനുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നും ഇരുള്‍ വീണു തുടങ്ങിയ പാതയിലൂടെ ഒരു യാത്ര. അങ്ങനെ ചിതറാല്‍ -അരുമന - കളിയല്‍ വഴി 15 കി.മി സഞ്ചരിച്ചാൽ പ്രകൃതിരമണീയത കനിഞ്ഞനുഗ്രഹിച്ച സ്ഥലമായ തൃപ്പരപ്പിൽ എത്തിച്ചേരാം. സംസ്കൃതത്തില്‍ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്.
12 ശിവാലയങ്ങളിൽ, ശിവഭഗവാൻ പടിഞ്ഞാറ് ദര്‍ശനമരുളുന്ന ഒരേ ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത കോതയാർ നദി മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. ഈ ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് ഈ കോതയാറ് 50 അടി താഴ്ചയിലേക്കു പതിച്ച് സൃഷ്ടിക്കുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തര്‍വാഹിനിയായി വെള്ളച്ചാട്ടത്തില്‍ ലയിക്കുന്നുവെന്നാണ് സങ്കല്‍പം.
ഇവിടെത്തെ മൂർത്തി സങ്കൽപ്പം ജഡാധരൻ ആണ്. ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനതയായ ദേവി ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞതും രോക്ഷാകുലനായ ശിവ ഭഗവാൻ കാളിദേവിയെയും വീരഭദ്രനേയും സൃഷ്ടിച്ച് ദക്ഷന്റെ ശിരസ്സ് മുറിച്ച് മാറ്റുന്നു. ധ്യാനഭംഗത്താൽ ഒടുങ്ങാത്ത കോപവുമായി നിലകൊള്ളുന്ന സങ്കൽപ്പത്തിലാണ് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
1881ല്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ക്ഷേത്രത്തിന് മുന്നിലെ കോതയാറിൽ ഒരു കല്‍മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ഈ കൽമണ്ഡപത്തെ ആറാട്ടുമണ്ഡപം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂർ രാജാക്കന്മാരും ക്ഷേത്രവും തമ്മിലുള്ള ബന്ധം തൊട്ടറിയാൻ സാധിക്കും.