8. മേലാംങ്കോട് ശ്രീ മഹാദേവക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
നീലകണ്ഠ സ്വാമിയെ ദർശിച്ച ശേഷം തുടരുന്ന യാത്ര 3 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോൾ എട്ടാം ശിവാലയമായ മേലാംങ്കോട് ശിവ സന്നിധിയിൽ എത്തിച്ചേരുന്നു. വേളിമലയുടെ താഴ്വാരത്തെ സമതല പ്രദേശത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. സാക്ഷാല്‍ കാലകാലൻ രൂപത്തിലാണ് ശ്രീ മഹാദേവൻ ഇവിടെ കുടികൊള്ളുന്നത്.
മാർക്കണ്ഡേയന്റെ ജീവനു വേണ്ടി യമധർമ്മൻ കയർ വീശിയെറിയുന്നു. ഇതു കണ്ട മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. യമധർമ്മൻ എറിഞ്ഞ കയർ ശിവലിംഗത്തിൽ കുരുങ്ങുകയും വലിച്ചപ്പോൾ ശിവലിംഗത്തിന് ചരിവ് സംഭവിക്കുകയും ചെയ്തു. അങ്ങനെ ദേഷ്യാകുലനായ മഹാശിവൻ യമധർമ്മനെ കാലുകൊണ്ട് തൊഴിക്കുകയും മാർക്കണ്ഡേയനെ രക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്.
ഇവിടെത്തെ ശിവലിംഗത്തിന്റെ ചരിവും ശിവലിംഗത്തിലെ കയറിന്റെ പാടും ഈ ഐതിഹ്യത്തിന് കരുത്തേകുന്നു. ഇവിടെ ശ്രീ മഹാദേവൻ കാലകാലൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. കാലനെ കാലുകൊണ്ട് ചവിട്ടിയതിനാലാണ് ഈ നാമം ശ്രീ മഹാദേവന് കിട്ടിയത്.
ഈ ക്ഷേത്രത്തിന് സമീപത്തായി പ്രസിദ്ധമായ മേലാംങ്കോട് യക്ഷിയമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും അര കിലോമീറ്റർ അകലയായി പ്രസിദ്ധമായ വേളിമല കുമാര കോവിൽ ക്ഷേത്രം നിലകൊള്ളുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
നീലകണ്ഠ സ്വാമിയെ ദർശിച്ച ശേഷം തുടരുന്ന യാത്ര 3 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോൾ എട്ടാം ശിവാലയമായ മേലാംങ്കോട് ശിവ സന്നിധിയിൽ എത്തിച്ചേരുന്നു. വേളിമലയുടെ താഴ്വാരത്തെ സമതല പ്രദേശത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. സാക്ഷാല്‍ കാലകാലൻ രൂപത്തിലാണ് ശ്രീ മഹാദേവൻ ഇവിടെ കുടികൊള്ളുന്നത്.
മാർക്കണ്ഡേയന്റെ ജീവനു വേണ്ടി യമധർമ്മൻ കയർ വീശിയെറിയുന്നു. ഇതു കണ്ട മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. യമധർമ്മൻ എറിഞ്ഞ കയർ ശിവലിംഗത്തിൽ കുരുങ്ങുകയും വലിച്ചപ്പോൾ ശിവലിംഗത്തിന് ചരിവ് സംഭവിക്കുകയും ചെയ്തു. അങ്ങനെ ദേഷ്യാകുലനായ മഹാശിവൻ യമധർമ്മനെ കാലുകൊണ്ട് തൊഴിക്കുകയും മാർക്കണ്ഡേയനെ രക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്.
ഇവിടെത്തെ ശിവലിംഗത്തിന്റെ ചരിവും ശിവലിംഗത്തിലെ കയറിന്റെ പാടും ഈ ഐതിഹ്യത്തിന് കരുത്തേകുന്നു. ഇവിടെ ശ്രീ മഹാദേവൻ കാലകാലൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. കാലനെ കാലുകൊണ്ട് ചവിട്ടിയതിനാലാണ് ഈ നാമം ശ്രീ മഹാദേവന് കിട്ടിയത്.
ഈ ക്ഷേത്രത്തിന് സമീപത്തായി പ്രസിദ്ധമായ മേലാംങ്കോട് യക്ഷിയമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും അര കിലോമീറ്റർ അകലയായി പ്രസിദ്ധമായ വേളിമല കുമാര കോവിൽ ക്ഷേത്രം നിലകൊള്ളുന്നു.
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * * *
മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒൻപതാം ശിവാലയമായ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. അതായത് ദേശിയപാതയയിലെ വില്ലുക്കുറിക്കു സമീപമാണ് ഈ ക്ഷേത്രം.
അപൂർണ്ണമായ ശിവലിംഗവും കൊമ്പു മുറിഞ്ഞ നന്ദിയുമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഇതിനു പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. ക്ഷേത്ര വിഗ്രഹം നിർമ്മിക്കുവാൻ വന്ന ശില്പികൾ ആദ്യം പണികഴിപ്പിച്ചത് നന്ദിയുടെ വിഗ്രഹമായിരുന്നു. ശിവലിംഗ പണി പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിനിടയിൽ നിയന്ത്രണമില്ലാത്ത നന്ദി ആ പ്രദേശമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനാൽ ആദ്യം നന്ദി വിഗ്രഹത്തിന്റെ കൊമ്പു മുറിച്ചു മാറ്റി, എന്നിട്ടും പരിഹാരം കാണാൻ കഴിയാത്തതിനാൽ വേഗം തന്നെ അപൂർണ്ണമായ ശിവലിംഗ പ്രതിഷ്ഠ നടത്തി. ശേഷം നന്ദി വിഗ്രഹത്തെ പ്രതിഷ്ഠിച്ചു. അങ്ങനെ നന്ദി ശാന്തനായി. ചടയപ്പന്‍ അഥവാ ജടയപ്പന്‍ എന്ന നാമത്തിലാണ് ഇവിടെത്തെ ശിവലിംഗ പ്രതിഷ്ഠ.
ഇവിടെത്തെ മറ്റൊരു പ്രത്യേക്ത ആൽ, അരശ്ശ്, വേപ്പ് തുടങ്ങിയ മൂന്ന് മരങ്ങൾ ഒന്നിച്ച് നിൽക്കുകയും, ഈ മരച്ചുവട്ടിൽ ഗണപതി ഭഗവാനും നാഗരാജാവും കുടികൊള്ളുകയും ചെയ്യുന്നു.
18 സിദ്ധന്‍മാരില്‍ ഒരാളായ എടൈക്കോട് സിദ്ധൻ സമാധിയായത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും വിശ്വാസിക്കുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * *
മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒൻപതാം ശിവാലയമായ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. അതായത് ദേശിയപാതയയിലെ വില്ലുക്കുറിക്കു സമീപമാണ് ഈ ക്ഷേത്രം.
അപൂർണ്ണമായ ശിവലിംഗവും കൊമ്പു മുറിഞ്ഞ നന്ദിയുമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഇതിനു പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. ക്ഷേത്ര വിഗ്രഹം നിർമ്മിക്കുവാൻ വന്ന ശില്പികൾ ആദ്യം പണികഴിപ്പിച്ചത് നന്ദിയുടെ വിഗ്രഹമായിരുന്നു. ശിവലിംഗ പണി പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിനിടയിൽ നിയന്ത്രണമില്ലാത്ത നന്ദി ആ പ്രദേശമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനാൽ ആദ്യം നന്ദി വിഗ്രഹത്തിന്റെ കൊമ്പു മുറിച്ചു മാറ്റി, എന്നിട്ടും പരിഹാരം കാണാൻ കഴിയാത്തതിനാൽ വേഗം തന്നെ അപൂർണ്ണമായ ശിവലിംഗ പ്രതിഷ്ഠ നടത്തി. ശേഷം നന്ദി വിഗ്രഹത്തെ പ്രതിഷ്ഠിച്ചു. അങ്ങനെ നന്ദി ശാന്തനായി. ചടയപ്പന്‍ അഥവാ ജടയപ്പന്‍ എന്ന നാമത്തിലാണ് ഇവിടെത്തെ ശിവലിംഗ പ്രതിഷ്ഠ.
ഇവിടെത്തെ മറ്റൊരു പ്രത്യേക്ത ആൽ, അരശ്ശ്, വേപ്പ് തുടങ്ങിയ മൂന്ന് മരങ്ങൾ ഒന്നിച്ച് നിൽക്കുകയും, ഈ മരച്ചുവട്ടിൽ ഗണപതി ഭഗവാനും നാഗരാജാവും കുടികൊള്ളുകയും ചെയ്യുന്നു.
18 സിദ്ധന്‍മാരില്‍ ഒരാളായ എടൈക്കോട് സിദ്ധൻ സമാധിയായത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും വിശ്വാസിക്കുന്നു.
10. തിരുവിതാംകോട് ശ്രീ മഹാദേവ ക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
തിരുവിടൈകോട് ദർശനം കഴിഞ്ഞ് യാത്ര തുടരുന്നു. ഇവിടെ നിന്ന് 7 കിലോമീറ്റർ ദേശിയപാത വഴി സഞ്ചരിച്ചാൽ തക്കല എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം ഈ ദീർഘയാത്രക്ക് ക്ഷീണം വരുത്തിയേക്കാം. പക്ഷേ വഴിയോരത്തോട് ചേർന്നുള്ള ഇവിടെത്തെ തമിഴ് ഭക്തരുടെ സൽക്കാരം നമ്മുടെ ക്ഷീണമകറ്റി ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരാനുള്ള ഊർജ്ജമായി മാറുന്നു.അങ്ങനെ തക്കലയിൽ നിന്ന് 2 കിലോമീറ്റർ കേരളപുരം റൂട്ടിൽ സഞ്ചരിച്ചാൽ നമുക്ക് പത്താം ശിവാലയമായ തിരുവിതാംകോട് എത്തിച്ചേരാം. തെക്കു വടക്കായി ഹരിയും ഹരനും ദര്‍ശനം നല്‍കുന്ന ദേവാലയമാണ് തിരുവിതാംകോട്. ഇവിടെ ശിവപ്രതിഷ്ഠയുടെ ഇടതു വശത്തായി മറ്റൊരു ശ്രീകോവിലിൽ മഹാവിഷ്ണു കുടികൊള്ളുന്നു. ഇവിടെ ശ്രീ മഹാദേവന്റെ ശ്രീകോവിലിനു മുന്നിലും ശ്രീ മഹാവിഷ്ണുവിന്റെ ശ്രീകോവിലിനു മുന്നിലും രണ്ട് കൊടിമരങ്ങൾ കാണാൻ സാധിക്കുന്നു. ശ്രീകോവിലിന്റെ വാതിലിനെക്കാൾ വലുതാണ് ഉള്ളിലെ ശിവലിംഗ പ്രതിഷ്ഠ. ഇവിടെത്തെ ശ്രീ മഹാദേവനെ പാതിരിപാണി എന്ന നാമത്തിൽ അറിയപ്പെടുന്നു. മൂന്നു ഏക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്ര സന്നിധിയാണ് ഇവിടം. തിരുവിതാംകൂറിന്റെ ആദ്യ തലസ്ഥാനമായിരുന്നു ഈ തിരുവിതാംകോട്.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
തിരുവിടൈകോട് ദർശനം കഴിഞ്ഞ് യാത്ര തുടരുന്നു. ഇവിടെ നിന്ന് 7 കിലോമീറ്റർ ദേശിയപാത വഴി സഞ്ചരിച്ചാൽ തക്കല എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം ഈ ദീർഘയാത്രക്ക് ക്ഷീണം വരുത്തിയേക്കാം. പക്ഷേ വഴിയോരത്തോട് ചേർന്നുള്ള ഇവിടെത്തെ തമിഴ് ഭക്തരുടെ സൽക്കാരം നമ്മുടെ ക്ഷീണമകറ്റി ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരാനുള്ള ഊർജ്ജമായി മാറുന്നു.അങ്ങനെ തക്കലയിൽ നിന്ന് 2 കിലോമീറ്റർ കേരളപുരം റൂട്ടിൽ സഞ്ചരിച്ചാൽ നമുക്ക് പത്താം ശിവാലയമായ തിരുവിതാംകോട് എത്തിച്ചേരാം. തെക്കു വടക്കായി ഹരിയും ഹരനും ദര്‍ശനം നല്‍കുന്ന ദേവാലയമാണ് തിരുവിതാംകോട്. ഇവിടെ ശിവപ്രതിഷ്ഠയുടെ ഇടതു വശത്തായി മറ്റൊരു ശ്രീകോവിലിൽ മഹാവിഷ്ണു കുടികൊള്ളുന്നു. ഇവിടെ ശ്രീ മഹാദേവന്റെ ശ്രീകോവിലിനു മുന്നിലും ശ്രീ മഹാവിഷ്ണുവിന്റെ ശ്രീകോവിലിനു മുന്നിലും രണ്ട് കൊടിമരങ്ങൾ കാണാൻ സാധിക്കുന്നു. ശ്രീകോവിലിന്റെ വാതിലിനെക്കാൾ വലുതാണ് ഉള്ളിലെ ശിവലിംഗ പ്രതിഷ്ഠ. ഇവിടെത്തെ ശ്രീ മഹാദേവനെ പാതിരിപാണി എന്ന നാമത്തിൽ അറിയപ്പെടുന്നു. മൂന്നു ഏക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്ര സന്നിധിയാണ് ഇവിടം. തിരുവിതാംകൂറിന്റെ ആദ്യ തലസ്ഥാനമായിരുന്നു ഈ തിരുവിതാംകോട്.
11. തൃപ്പന്നിക്കോട് ശ്രീ മഹാദേവ ക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
തിരുവിതാംകോട് നിന്നു തുടരുന്ന യാത്ര കുഴിക്കോട് - പള്ളിയാടി വഴി ഏതാണ്ട് 8 കിലോമീറ്റര്‍ സഞ്ചരിച്ച് പതിനൊന്നാം ശിവാലയമായ തൃപ്പന്നിക്കോട് ക്ഷേത്രത്തിൽ എത്തുന്നു. ഇവിടെ കുടികൊള്ളുന്ന മഹാദേവൻ പ്രസന്ന ഭാവത്തിലുള്ള ഭക്തവത്സലനാണ്.
വരാഹരൂപം കൊണ്ട് ഹിരണ്യ നിഗ്രഹം നടത്തിയ മഹാവിഷ്ണു സ്വന്തം രൂപം തിരിച്ചു കിട്ടാതെ ലോകമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഒടുവിൽ മഹാദേവൻ പ്രത്യക്ഷനായി വരാഹത്തിന്റെ കൊമ്പു മുറിച്ച് മാറ്റുകയും തുടർന്ന് മഹാവിഷ്ണുവിന് സ്വന്തം രൂപം തിരിച്ചു ലഭിക്കുകയും ചെയ്തു എന്നൊരു കഥ സ്കന്ദപുരാണത്തിൽ ഉണ്ട്. അങ്ങനെ വരാഹത്തിന്റെ കൊമ്പു മുറിച്ച ഭാവത്തിലുള്ള മഹാദേവനാണ് തൃപ്പന്നിക്കോട് വാഴുന്ന ഭക്തവത്സലൻ.
കൊല്ലവർഷം 1820-ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിന് സ്വപ്ന ദർശനമുണ്ടായി. സ്വപ്നത്തിൽ പ്രത്യക്ഷനായ മഹാദേവൻ "ഞാൻ നനയുകയാണ് " എന്ന് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ മേൽക്കൂരയില്ലാത്ത ഈ ക്ഷേത്രം ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പുനരുദ്ധാരണം ചെയ്തു. വൃത്താകൃതിയോടുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. അതിനാൽ തന്നെ കേരള ക്ഷേത്രശില്‍പ്പ മാതൃകയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
തിരുവിതാംകോട് നിന്നു തുടരുന്ന യാത്ര കുഴിക്കോട് - പള്ളിയാടി വഴി ഏതാണ്ട് 8 കിലോമീറ്റര്‍ സഞ്ചരിച്ച് പതിനൊന്നാം ശിവാലയമായ തൃപ്പന്നിക്കോട് ക്ഷേത്രത്തിൽ എത്തുന്നു. ഇവിടെ കുടികൊള്ളുന്ന മഹാദേവൻ പ്രസന്ന ഭാവത്തിലുള്ള ഭക്തവത്സലനാണ്.
വരാഹരൂപം കൊണ്ട് ഹിരണ്യ നിഗ്രഹം നടത്തിയ മഹാവിഷ്ണു സ്വന്തം രൂപം തിരിച്ചു കിട്ടാതെ ലോകമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഒടുവിൽ മഹാദേവൻ പ്രത്യക്ഷനായി വരാഹത്തിന്റെ കൊമ്പു മുറിച്ച് മാറ്റുകയും തുടർന്ന് മഹാവിഷ്ണുവിന് സ്വന്തം രൂപം തിരിച്ചു ലഭിക്കുകയും ചെയ്തു എന്നൊരു കഥ സ്കന്ദപുരാണത്തിൽ ഉണ്ട്. അങ്ങനെ വരാഹത്തിന്റെ കൊമ്പു മുറിച്ച ഭാവത്തിലുള്ള മഹാദേവനാണ് തൃപ്പന്നിക്കോട് വാഴുന്ന ഭക്തവത്സലൻ.
കൊല്ലവർഷം 1820-ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിന് സ്വപ്ന ദർശനമുണ്ടായി. സ്വപ്നത്തിൽ പ്രത്യക്ഷനായ മഹാദേവൻ "ഞാൻ നനയുകയാണ് " എന്ന് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ മേൽക്കൂരയില്ലാത്ത ഈ ക്ഷേത്രം ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പുനരുദ്ധാരണം ചെയ്തു. വൃത്താകൃതിയോടുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. അതിനാൽ തന്നെ കേരള ക്ഷേത്രശില്‍പ്പ മാതൃകയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
12. തിരുനട്ടാലം ശ്രീ ശങ്കരനാരായണ ക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
തൃപ്പന്നിക്കോട് ഭക്തവത്സലനെ വണങ്ങിയ ശേഷം വീണ്ടും യാത്ര തുടരുന്നു. ഇവിടെ നിന്നും 5 കി.മി ദൂരം സഞ്ചരിച്ചാൽ അവസാന ലക്ഷ്യസ്ഥാനമായ പന്ത്രണ്ടാം ശിവാലയത്തിൽ എത്തിച്ചേരാം. ഈ ശിവാലയത്തിലേക്കുള്ള യാത്ര മദ്ധ്യയിൽ തന്നെ സൂര്യപ്രഭയ്ക്ക് മങ്ങലേറ്റുകൊണ്ട് സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. അങ്ങനെ ശിലായ ഓട്ടത്തിന്റെ സമാപന ക്ഷേത്രമായ തിരുനട്ടാലത്ത് എത്തിച്ചേരുന്ന ഭക്തർ ഇവിടെത്തെ തീർത്ഥകുളത്തിൽ കുളിച്ച് ഇറനണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്നു. ഇവിടെത്തെ ഈ കുളത്തിൽ പണ്ട് മുതലയുണ്ടായിരുന്നതിനാൽ നക്രാലയം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലക്രമത്തിൽ നട്ടാലയം എന്നായി എന്ന് സ്ഥലപുരാണം പറയുന്നു.
ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവായതാണ്. ശിവനും വിഷ്ണുവും ഒന്നു തന്നെയാണെന്ന് ബോധ്യപ്പെടുത്താനാണ് ശങ്കരനും നാരായണനും ഒത്തുചേർന്ന് ശങ്കരനാരയണ സ്വാമിയായി ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രത്തിൽ കാണുന്ന വിഗ്രഹത്തിന്റെ ഒരു ഭാഗം ഉടുക്കേന്തിയ മഹാശിവനും മറുഭാഗം ശംഖ്ചക്ര ദാരിയായ മഹാവിഷ്ണുവുമാണ്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി മാറുന്ന ഈ ശിവാലയ ഓട്ടം, അങ്ങനെ ശ്രീ ശങ്കരനാരായണ സ്വാമിയുടെ തിരുമുന്നിൽ ഭക്തിനിർഭരമായി തൊഴുത് നെറ്റിയിൽ ഇവിടെ നിന്നും കിട്ടുന്ന വിഭൂതിയും ചന്ദനവും തൊടുന്നതോടെ പരിസമാപിക്കുന്നു. എന്നാലും ശിവാലയ ഓട്ട തീർത്ഥാടനത്തിന്റെ പൂർണ്ണത ലഭിക്കണമെങ്കിൽ ഇനിയും ഒരു ക്ഷേത്രത്തിലൂടെ ദർശനം നടത്തേണ്ടത് അനുവാര്യമാണ്. ആ ക്ഷേത്രം തിരുവട്ടാർ ആദികേശവ ക്ഷേത്രമാണ്. അതായത് ശിവാലയ ഓട്ടത്തിന്റെ രണ്ടാമത്തെ പുരാവൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ് ഇത്.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
തൃപ്പന്നിക്കോട് ഭക്തവത്സലനെ വണങ്ങിയ ശേഷം വീണ്ടും യാത്ര തുടരുന്നു. ഇവിടെ നിന്നും 5 കി.മി ദൂരം സഞ്ചരിച്ചാൽ അവസാന ലക്ഷ്യസ്ഥാനമായ പന്ത്രണ്ടാം ശിവാലയത്തിൽ എത്തിച്ചേരാം. ഈ ശിവാലയത്തിലേക്കുള്ള യാത്ര മദ്ധ്യയിൽ തന്നെ സൂര്യപ്രഭയ്ക്ക് മങ്ങലേറ്റുകൊണ്ട് സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. അങ്ങനെ ശിലായ ഓട്ടത്തിന്റെ സമാപന ക്ഷേത്രമായ തിരുനട്ടാലത്ത് എത്തിച്ചേരുന്ന ഭക്തർ ഇവിടെത്തെ തീർത്ഥകുളത്തിൽ കുളിച്ച് ഇറനണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്നു. ഇവിടെത്തെ ഈ കുളത്തിൽ പണ്ട് മുതലയുണ്ടായിരുന്നതിനാൽ നക്രാലയം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലക്രമത്തിൽ നട്ടാലയം എന്നായി എന്ന് സ്ഥലപുരാണം പറയുന്നു.
ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവായതാണ്. ശിവനും വിഷ്ണുവും ഒന്നു തന്നെയാണെന്ന് ബോധ്യപ്പെടുത്താനാണ് ശങ്കരനും നാരായണനും ഒത്തുചേർന്ന് ശങ്കരനാരയണ സ്വാമിയായി ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രത്തിൽ കാണുന്ന വിഗ്രഹത്തിന്റെ ഒരു ഭാഗം ഉടുക്കേന്തിയ മഹാശിവനും മറുഭാഗം ശംഖ്ചക്ര ദാരിയായ മഹാവിഷ്ണുവുമാണ്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി മാറുന്ന ഈ ശിവാലയ ഓട്ടം, അങ്ങനെ ശ്രീ ശങ്കരനാരായണ സ്വാമിയുടെ തിരുമുന്നിൽ ഭക്തിനിർഭരമായി തൊഴുത് നെറ്റിയിൽ ഇവിടെ നിന്നും കിട്ടുന്ന വിഭൂതിയും ചന്ദനവും തൊടുന്നതോടെ പരിസമാപിക്കുന്നു. എന്നാലും ശിവാലയ ഓട്ട തീർത്ഥാടനത്തിന്റെ പൂർണ്ണത ലഭിക്കണമെങ്കിൽ ഇനിയും ഒരു ക്ഷേത്രത്തിലൂടെ ദർശനം നടത്തേണ്ടത് അനുവാര്യമാണ്. ആ ക്ഷേത്രം തിരുവട്ടാർ ആദികേശവ ക്ഷേത്രമാണ്. അതായത് ശിവാലയ ഓട്ടത്തിന്റെ രണ്ടാമത്തെ പുരാവൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ് ഇത്.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
👉 തിരുവട്ടാർ ആദികേശവ ക്ഷേത്രം
* * * * * * * * * * * * * * * * * * * * * * *
പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലും ദർശനം കഴിഞ്ഞ് തിരുവട്ടാർ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചൊഴുകുന്ന പയസ്വിനി നദിയിൽ സ്നാനം ചെയ്ത് ആദികേശവ ഭഗവാനെ ദർശനം നടത്തി പ്രസാദം സ്വീകരിച്ചാൽ ആദികേശവ ഭഗവാനെ വലംവച്ചു കൊണ്ടുള്ള ഈ ശിവാലയ ഓട്ട തീർത്ഥാടനത്തിന് പൂർണ്ണത ലഭിക്കുന്നു.
ശിവാലയ ഓട്ടത്തിൽ ഈ ക്ഷേത്രത്തിനുള്ള പ്രാധാന്യത്തെ വിളിച്ചോതുന്ന ഐതിഹ്യമാണ് രണ്ടാമത്തെ പുരാവൃത്തത്തിൽ ഉള്ളത്. ഒരിക്കൽ മഹാവിഷ്ണുവും കേശാസുരനുമായി അതിഘോരമായ യുദ്ധം നടന്നു. യുദ്ധത്തിൽ തളർന്ന അസുരനെ ഭഗവാൻ അനന്തനാൽ വരിഞ്ഞു കെട്ടി നിലം പതിപ്പിച്ച ശേഷം, ഭഗവാൻ അനന്തനു മുകളിൽ ശയിച്ചു. ഈ സമയത്തെ ആദികേശവനെ കേശീ മഥനൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശയനാനന്തരം അസുരൻ തന്റെ സ്വതന്ത്രമായ പന്ത്രണ്ട് കൈകൾ കൊണ്ട് ഭഗവാനെ ശല്യപ്പെടുത്താൻ തുടങ്ങി. ഇതു നിമിത്തം ഭഗവാൻ തന്നെ അസുരന്റെ ഒരോ കൈപ്പത്തിയിലും ഒരോ ശിവലിംഗ പ്രതിഷ്ഠ നടത്തി. അത് കാലക്രമത്തിൽ പന്ത്രണ്ട് ശിവാലയങ്ങളായി മാറി. ഇത് കൂടതെ അസുരന്റെ പന്ത്രണ്ട് ദുജസന്ധികളിൽ പന്ത്രണ്ട് ശാസ്താ ക്ഷേത്രങ്ങളും ഭുജങ്ങളുടെ മേൽ ഭാഗത്ത് പന്ത്രണ്ട് സർപ്പകാവുകളും സ്ഥാപിച്ചു. ഇങ്ങനെ രൂപപ്പെട്ടതാണ് ഈ ശിവാലയ ഓട്ട ക്ഷേത്രങ്ങളും, ഇതിനു അകം പരിധികളിൽ വരുന്ന പന്ത്രണ്ട് ശാസ്താ ക്ഷേത്രങ്ങളും സർപ്പക്കാവുകളും എന്നാണ് ഐതിഹ്യം പറയുന്നത്.
തിരുനട്ടാലത്ത് നിന്ന് 12 കി.മി സഞ്ചരിച്ചാൽ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഇവിടെ പയസ്വിനി നദിയിൽ സ്നാനം ചെയ്ത ശേഷം തറനിരപ്പിൽ നിന്ന് ഏതാനും പടവുകൾ കേറി ക്ഷേത്ര കവാടത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നും കൊടിമരത്തേയും ശ്രീബലിക്കൽ പീഠത്തേയും കടന്ന് പടിഞ്ഞാറു തുറക്കുന്ന തിരുനടകളിൽ കൂടി ശയന മൂർത്തിയായ ആദികേശവ പെരുമാളിനെ ദർശിക്കാം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേതു പോലെ അനന്തശയന രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹപ്രതിഷ്ഠ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമാണെങ്കില്‍ ഇവിടുത്തേത് പടിഞ്ഞാറു ദിശയിലേക്കാണെന്നത് ഒരു പ്രധാന വ്യത്യാസമാണ്.
18- അടി നീളമുള്ള തിരുസ്വരൂപം അനന്തശായിയായ സാക്ഷാൽ ഭഗവാൻ വിഷ്ണുവിന്റെതാണ്. ഇവിടെ അനന്തൻ മുന്ന് മടക്കുകളുള്ള മെത്തയായി ശയനമൂർത്തിയെ താങ്ങിയിരിക്കുന്നു. അനന്തന് അഞ്ച് ശിരസ്സുകൾ വൃത്താകാരമായി നിർമിക്കപ്പെട്ടിരിക്കുന്നു. സമശയന രൂപത്തിലാണ് ദേവന്റെ കിടപ്പ്. തിരുമുഖം സ്വല്പ്പം മേലോട്ടു നോക്കുന്നത് പോലെ കാണപ്പെടുന്നു. വലതു കൈ മടക്കി മുഖത്തിനു നേരെ സിംഹകർണമുദ്ര കാണിക്കുന്നു. ഇടത് കൈ തളിരിലകൾ പോലെ തൂക്കിയിട്ടിട്ടിരിക്കുന്നു. ഇവിടെ കിരീടമകുടം മുതൽ തൃപ്പാദങ്ങൾ വരെയുള്ള തിരുവുടൽ സർപ്പേന്ദ്ര ശയ്യയിൽ മുഴുവനായി ശയന രൂപത്തിൽ കാണപ്പെടുന്നു. മൂന്ന് തിരു നടകളിലൂടെ ആദികേശവ പെരുമാളിന്റെ ശയനരൂപം കണ്ടുതൊഴുത് പ്രസാദം സ്വീകരിക്കുന്നതോടെ ഈ ശിവാലയ ഓട്ടം അതിന്റെ പൂർണ്ണതയിൽ എത്തിച്ചേരുന്നു.
അങ്ങനെ മഹാശിവരാത്രിയിലെ ശിവാലയ ഓട്ടത്തിലൂടെ ഭക്തര്‍ക്ക് ലഭിച്ച പന്ത്രണ്ട് ശിവാലയങ്ങളിലെ ദര്‍ശന പുണ്യവുമായി തങ്ങളുടെ ഗൃഹങ്ങളിലേക്കോരു മടക്കയാത്ര.
കുംഭത്തിലെ ഓട്ടം ശിവാലയ ഓട്ടം
മുക്തിയേക്കും ഓട്ടം ശിവാലയ ഓട്ടം
🌺🌺🌺
🙏 ഓം നമഃശിവായ🙏