3. ഉപ്പരിക്ക മാളിക
* * * * * * * * * * * * * *
പത്മനാഭപുരം കൊട്ടാരത്തിന്റെ തലയെടുപ്പ് കാട്ടി നിൽക്കുന്ന മാളികയാണ് ഉപ്പരിക്ക മാളിക. ഈ മാളിക 1744-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് പണികഴിപ്പിച്ചത്. നാല് നിലകളാണ് ഈ മാളികയ്ക്ക് ഉള്ളത്. ഇതിലെ മൂന്നാംനില രാജാവിന്റെ ശയനമുറിയാണ്. നാലാം നില പൂജാമുറി, ഇവിടെ തന്നെയാണ് ശ്രീ പത്മനാഭന്റെ ശയനമുറിയും. ഭവാന്റെ പള്ളിയുറക്കത്തിന് വേണ്ടി ഒരു കട്ടിലും ഇവിടെ കാണാൻ കഴിയും.ഇവിടെ തന്നെ മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൽ പ്രതീകമായ ഉടവാൾ പട്ട് വിരിച്ച് അതിന് മുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
കുമാരസ്വാമിയും മുന്നൂറ്റി നങ്കയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊട്ടാരത്തിന്റെ മതിൽ കെട്ടിനുള്ളിൽ എത്തിച്ചേരുന്നതോടെ, മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഉടവാളുമായി ഉപ്പരിക്ക മാളികയിൽ നിന്ന് രാജപ്രതിനിധികൾ ഇറങ്ങി വരുന്നു.
4. ഉടവാൾ കൈമാറ്റം
* * * * * * * * * * * * * * * *
വിഗ്രഹ ഘോഷയാത്രയ്ക്ക് മഹാരാജാവിന്റെ അകമ്പടിയെ അനുസ്മരിച്ചു കൊണ്ട് പത്മനാഭ കൊട്ടാരത്തിലെ ഉപ്പരിക്ക മാളികയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഉടവാൾ എഴുന്നെള്ളിക്കുന്നു. ഈ ഉടവാൾ കൈമാറ്റ ചടങ്ങിൽ ഇപ്പോൾ മുഖ്യസ്ഥാനം വഹിക്കുന്നത് കേരളത്തിലേയും തമിഴ്നാട്ടിലേയും മന്ത്രിമാരും ദേവസ്വം ബോർഡ് ചെയർമാനും കലാരംഗത്തുള്ള പ്രമുഖരും ആണ്. കഴിഞ്ഞ വർഷമാണ് ആദ്യമായി ഒരു കേരളാ ഗവർണ്ണർ (ശ്രീ പി. സദാശിവം) പങ്കെടുത്തത്. ഉടവാൾ കൈമാറ്റ ചടങ്ങിന് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.
ഉടവാളിന്റെ അകമ്പടിയുമായി സരസ്വതി ദേവി തേവാരക്കെട്ടിന് പുറത്തെഴുന്നള്ളുന്നു. തുടർന്ന് ശ്രീ സരസ്വതി ദേവി കുമാരസ്വാമിയേയും മുന്നൂറ്റി നങ്കയെയും കണ്ടുമുട്ടുന്നു. ഇനി യാത്ര ഒന്നിച്ച്.... സരസ്വതി ദേവി ആനപ്പുറത്തും മറ്റു രണ്ടു പേരും പല്ലക്കിലും. ഇവിടെ നിന്ന് ഉപചാരപൂർവ്വം യാത്ര ചോദിക്കുവാൻ വിഗ്രഹങ്ങൾ കൊട്ടാരത്തിന്റെ ഗോപുരനടയിൽ എത്തുന്നു. ഈ വരവിനെ തമിഴകം കൂട്ടിയെഴുന്നള്ളിപ്പ് എന്ന് പറയുന്നു.
നവരാത്രി വിഗ്രഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പദ്മനാഭപുരം കൊട്ടാരത്തിലെ ഗോപുരനടയിൽ നിന്ന് ആരംഭിക്കുകയാണ്. ഈ ദീർഘമായ യാത്രക്ക് ഇനി മൂന്ന് പകലും രണ്ട് രാത്രിയും വേണം.
കേരളേശ്വരം
* * * * * * * * * *
വിഗ്രഹ ഘോഷയാത്ര തമിഴകത്തിന്റെ നാട്ടുവഴികളിലൂടെ ആദ്യ ഇടത്താവളം ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു. ഈ യാത്രയുടെ ആദ്യ ഇടത്താവളം പ്രകൃതി ഭംഗി നിറഞ്ഞു നിൽക്കുന്ന ഗ്രാമമായ കേരളേശ്വരം ആണ്. ഇവിടെയാണ് കാൽനടയാത്രക്കാർക്കുള്ള ഉച്ച ഊണും വിശ്രമത്തിനുമുള്ള ഒരുക്കങ്ങൾ ചെയ്തിരിക്കുന്നത്.
കുമാരസ്വാമിയും മുന്നൂറ്റി നങ്കയും ഇവിടെ വിശ്രമത്തിനിരിക്കുനത് ശിവൻ കോവിലിലാണ്, പക്ഷേ സരസ്വതി ദേവിക്കുള്ള വിശ്രമം തൊട്ടടുത്തുള്ള പെരുമാൾ കൃഷ്ണൻ കോവിലിലും. ദേവിക്കുള്ള വിരുന്നും വിശ്രമത്തിനും ശേഷം വീണ്ടും യാത്ര തുടരുന്നു.
ഇതുവരെയുള്ള വിഗ്രഹ ഘോഷയാത്ര കടന്നു പോയത് നാട്ടുവഴികളിലൂടെയായിരുന്നല്ലോ, പക്ഷേ ഇനിയുള്ള യാത്ര ദേശിയ പാതയിലൂടെയാണ്. യാത്ര ദേശീയ പാതയിലൂടെയാണെങ്കിലും ഭക്തർ തങ്ങളുടെ പ്രിയ ദേവൻന്മാരെ ആരധിയും പുഷ്പവൃഷ്ടിയുമായി തന്നെ വരവേൽക്കുന്നു. നവരാത്രിക്കുള്ള ഈ ഘോഷയാത്ര ഉജ്ജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇതുവഴി നടന്നു നീങ്ങുമ്പോൾ ആരവങ്ങൾ ഒന്നുമില്ലാതെ ഒരു അനുബന്ധയാത്ര കുറച്ച് മുമ്പേ ഇതുവഴി പോയതും നാം ഓർക്കണം. ആ യാത്രയിലേക്ക് നമുക്ക് ഒന്ന് കടക്കാം...
വെള്ളിക്കുതിരയുടെ യാത്ര
* * * * * * * * * * * * * * * * * * *
ആരവങ്ങളോ വാദ്യമേളങ്ങളുടെ അകമ്പടിയോ ഒന്നുമില്ലാതെ മുന്നിൽ ഓടുകയാണ് വെള്ളിക്കുതിര. നവരാത്രി വിഗ്രഹങ്ങളെ വിളബരം ചെയ്യ്ത് കൊണ്ടുള്ള വെള്ളിക്കുതിരയുടെ വിളബരയാത്ര.
പല്ലക്കുകളേക്കാൾ ഭാരമുള്ളതാണ് മരത്തിൽ വെള്ളികൊണ്ട് പൊതിഞ്ഞ ഈ വാഞ്ചി വാഹനം. ഈ വെള്ളിക്കുതിരയെ ശ്രീ കുമാരകോവിലിൽ വേലുത്തമ്പി ദളവയാണ് നടക്കിരുത്തിയത്. 100 കിലോ ഭാരമുള്ള ഈ വെള്ളിക്കുതിരയെ ചുമക്കുന്നത് തടിമിടുക്കുള്ള 19-പേർ അടങ്ങുന്ന സംഘമാണ്. കൂടെ അകമ്പടിയായി ആറ്-ഏഴ് റൈഫിൾ പോലീസുകളും കാണും.. ഈ പായുന്ന വെള്ളിക്കുതിരക്ക് വിശ്രമം വല്ലപ്പോഴും മാത്രമാണ്.
സ്വീകരണങ്ങൾ ഏറ്റുവാങ്ങി മന്ദം മന്ദം നടന്നു നീങ്ങുന്ന വിഗ്രഹ ഘോഷയാത്ര സന്ധ്യയാകുമ്പോൾ കുഴിത്തുറയിലേ താമ്രഭരണി നദിയെ മറിക്കടക്കുന്നു. ഇവിടെയാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകതയുള്ളത്, വിഗ്രഹ ഘോഷയാത്ര ഒരു നദിയെ മറിക്കടന്നു കഴിഞ്ഞാൽ അന്നത്തെ യാത്ര അവസാനിപ്പിച്ച് ദേവിക്കും കൂട്ടർക്കും രാത്രി വിശ്രമിക്കുവാനുള്ള സമയമാണ്. അതിനാൽ തന്നെ വിഗ്രഹ ഘോഷയാത്ര അടുത്തുള്ള കുഴിത്തുറ ശ്രീ മഹാദേവക്ഷേത്രത്തിലേക്ക് പോകന്നു. തുടർന്ന് ദേവിക്ക് ഇറക്കിപ്പൂജ നടത്തുകയും അന്ന് രാത്രി ദേവിയും കൂട്ടരും അവിടെ വിശ്രമിക്കുകയും ചെയ്യുന്നു.
പിറ്റേ ദിവസം രാവിലെ തന്നെ ദേവിയും കൂട്ടരും യാത്ര തിരിക്കുന്നു. ഇവിടത്തെ ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ലക്ഷ്യ സ്ഥാനത്തിലേക്ക് തിരിക്കുന്നു. ഇവിടെ നിന്നും പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്ര ഏതാനും നാഴിക പിന്നിടുമ്പോൾ തമിഴ്നാട്ടിന്റെയും കേരളത്തിന്റെയും അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ എത്തിച്ചേരുന്നു. ഇവിടെ വച്ച് മന്ത്രിമാർ, നെയ്യാറ്റിൻകര തഹസിൽദാർ, റൂറൽ എസ്.പി, റൈഫിളേന്തിയ പോലീസുകാർ എന്നിവർ ചേർന്ന് "ഗാർഡ് ഓഫ് ഓണർ" നൽകി വിഗ്രഹങ്ങളെ കേരളക്കരയിലേക്ക് ആനയിക്കുന്നു.
ഉച്ചയോടുകൂടി പാറശാല ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തുന്ന വിഗ്രഹ ഘോഷയാത്രയെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വരവേല്‍ക്കും. തുടർന്നുള്ള ഘോഷയാത്ര സന്ധ്യയാവുമ്പോൾ നെയ്യാറിനെ മറികടക്കുന്നു. ഇനി വിശ്രമം, അതിനായി നെയ്യാറ്റിൻകര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്നു.
നെയ്യാറ്റിൻകര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഇവിടെ വിഗ്രഹ ഘോഷയാത്രക്ക് സംഗീതം കൊണ്ടാണ് വരവേൽപ്പ് നൽകുന്നത്. ഇത്രയും ദീർഘമായ സഞ്ചാരത്തിന്റെ ക്ഷീണം മാറ്റുവാൻ സരസ്വതിദേവി നീരാട്ടിന് ഇറങ്ങുന്നതും ഈ ക്ഷേത്രത്തോട് ചേർന്നുള്ള നെയ്യാറിന്റെ കടവിലാണ്. പഞ്ചദ്രവ്യങ്ങളും ധാരയുമായി ഒരു രാജകീയമായ ഒരു നീരാട്ട്. അതിനുശേഷം രണ്ടാം ദിവസത്തെ വിശ്രമം...
തുടരും...🌺